ന്യൂഡെൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ജൂലൈ ആദ്യവാരം നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഏപ്രിൽ ആദ്യവാരം മുതൽ അപേക്ഷകൾ ക്ഷണിച്ചു തുടങ്ങും. യുജിസി ചെയർമാൻ എം ജഗദീഷ് കുമാറാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
മുഴുവൻ കേന്ദ്ര സർവകലാശാലകളിലെയും ബിരുദ കോഴ്‌സുകൾക്ക് പൊതുപ്രവേശന പരീക്ഷ ഏർപ്പെടുത്തുമെന്നും, പ്രവേശന പരീക്ഷ പൊതു പ്ളാറ്റ്‌ഫോം ഒരുക്കുന്നതിനാൽ വിവിധ സർവകാലശാലകളുടെ പ്രവേശന പരീക്ഷകൾ ഒഴിവാക്കുമെന്നും യുജിസി ചെയർമാൻ വ്യക്‌തമാക്കിയിരുന്നു.
അതിനാൽ തന്നെ 45 കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കായിരിക്കും പ്രവേശന പരീക്ഷ നടത്തുക. കൂടാതെ വിവിധ സർവകലാശാലകളിലേക്ക് ഒരു പൊതുപരീക്ഷ നടത്തുന്നതിലൂടെ മാതാപിതാക്കൾക്ക് സാമ്പത്തിക ബാധ്യത കുറയ്‌ക്കാൻ കഴിയുമെന്നും യുജിസി വ്യക്‌തമാക്കി.
Read also: ലോകായുക്‌ത ഭേദഗതി ഓർഡിനൻസ്; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും