കള്ളപ്പണം വെളുപ്പിക്കല്‍; സത്യേന്ദ്ര ജെയിനെതിരെ കൂടുതല്‍ തെളിവ് ലഭിച്ചതായി ഇഡി

By News Bureau, Malabar News
Ajwa Travels

ഡെല്‍ഹി: കള്ളപ്പണ ഇടപാട് കേസിൽ ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ഇഡി. സത്യേന്ദ്ര ജെയിനിന്റെ വീടടക്കം ഏഴിടങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാടിലെ ശക്‌തമായ രേഖകള്‍ ലഭിച്ചതായി ഇഡി അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍, സത്യേന്ദ്ര ജെയിനിന്റെ കസ്‌റ്റഡി കാലാവധി നാളെ അവസാനിക്കാന്‍ ഇരിക്കെയാണ് ഇഡി വീണ്ടും റെയ്‌ഡ്‌ നടത്തിയത്.

തെക്ക് കിഴക്കന്‍ ഡെല്‍ഹിയിലെ രാം പ്രകാശ് ജ്വല്ലറിയില്‍ നിന്നും 2.23 ലക്ഷം രൂപയും, വൈഭവ് ജെയിന്‍ എന്ന സത്യേന്ദര്‍ ജയിനിന്റെ കൂട്ടാളിയില്‍ നിന്നും 20 ലക്ഷം രൂപയും, 1.80 കിലോ തൂക്കം വരുന്ന 133 സ്വര്‍ണ നാണയങ്ങളും ഇഡി പിടികൂടിയിരുന്നു. കള്ളപണ ഇടപാടില്‍ നേരിട്ടോ അല്ലാതെയോ പങ്കുള്ളവരാണ് ഇവര്‍ ഇരുവരുമെന്ന് ഇഡി അറിയിച്ചു.

റെയ്ഡില്‍ കൂടുതല്‍ പണവും സ്വര്‍ണവും പിടികൂടിയ സാഹചര്യത്തില്‍ ആം ആദ്‌മി പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്ത് വന്നു. ആം ആദ്‌മി പാര്‍ട്ടിയിലെ ഒരുപാട് തലകള്‍ ഇനിയും ഉരുളുമെന്നാണ് ബിജെപിയുടെ പ്രതികരണം.

കൂടാതെ ഏറ്റവും അഴിമതിക്കാരന്‍ എന്ന പുരസ്‌കാരം സത്യേന്ദ്ര ജെയിന് നല്‍കണമെന്നും കെജ്‌രിവാളിനെതിരെയും അന്വേഷണം നടത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആദേശ് ഗുപ്‌ത ആവശ്യപ്പെട്ടു.

ഇതിനിടെ ഡെല്‍ഹി സര്‍ക്കാരിന്റെ മദ്യനയത്തില്‍ നടന്ന വന്‍ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഡെല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിന് പരാതി നല്‍കി.

Most Read: കാർത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് ഡെൽഹി ഹൈക്കോടതി പരിഗണിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE