തിരുവനന്തപുരം: സംസ്‌ഥാനത്ത് മങ്കിപോക്‌സ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിൽ എത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തും. രോഗം ബാധിച്ച ആൾ ചികിൽസയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിലും സ്വദേശമായ കൊല്ലത്തും സംഘം എത്തി സ്‌ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള കൂടിക്കാഴ്‌ചയിൽ ആരോഗ്യ പ്രവർത്തകർക്കുള്ള മാനദണ്ഡങ്ങളിൽ ആവശ്യമായ നിർദ്ദേശങ്ങൾ സംഘം നൽകും. തുടർന്ന് ചർച്ചക്ക് ശേഷം ഡെൽഹിയിലേക്ക് മടങ്ങുന്ന സംഘം വിശദമായ റിപ്പോർട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറും.
അതിനിടെ, സംസ്‌ഥാനത്ത് മങ്കിപോക്‌സ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ അന്താരാഷ്‌ട്ര എയര്‍പോര്‍ട്ടുകളിലാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വരുന്നത്.
വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും അവര്‍ക്ക് വിദഗ്‌ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നത്. ജില്ലകളില്‍ ഐസൊലേഷന്‍ സംവിധാനങ്ങള്‍ സജ്‌ജമാക്കിയതായും മന്ത്രി വ്യക്‌തമാക്കി.
Most Read: ജിഎസ്‌ടി കൂട്ടി; ഇന്ന് മുതൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കും