വയനാട്: ജില്ലയിൽ കാലവർഷം ലഭിച്ചത് പ്രതീക്ഷിച്ചതിലും കുറവ്. 30.5 ശതമാനം കുറവ് മഴയാണ് ഈ വർഷത്തെ മൺസൂൺ സീസണിൽ ജില്ലയ്‌ക്ക് ലഭിച്ചത്. ഹ്യൂ സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ പഠന പ്രകാരം മൺസൂണിൽ ഇതുവരെ 1649,11 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ പെയ്‌തത്.
ജൂൺ മുതൽ സെപ്റ്റംബർ ഏഴ് വരെയുള്ള കണക്ക് അനുസരിച്ച് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ പെയ്‌തത് ബാണാസുര ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിലാണ്. 4237.7 മില്ലീമീറ്റർ മഴയാണ് ഇവിടെ പെയ്‌തത്. ഏറ്റവും കുറവ് അമ്മാനിയിലും. 502 മില്ലീമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. ബാണാസുര മല, ചെമ്പ്ര, എളമ്പിലേറി എന്നീ മലനിരകളിൽ 3500 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്.
മാനന്തവാടി, എടവക, പടിഞ്ഞാറത്തറ, അച്ചൂർ, പൂത്തുമല, വെള്ളമുണ്ട ഉൾപ്പെടുന്ന തെക്കുപടിഞ്ഞാറൻ കുന്നിൻ പ്രദേശങ്ങളിൽ 1981.27 മില്ലീമീറ്ററും കൽപ്പറ്റ, മുട്ടിൽ, കൈനാട്ടി, പനമരം, മടക്കിമല തുടങ്ങിയ മധ്യവയനാട്ടിൽ 1244.36 മില്ലീമീറ്റർ മഴയും ഇക്കാലയളവിൽ ലഭിച്ചിട്ടുണ്ട്. കിഴക്കൻ വയനാട് പ്രദേശങ്ങളായ കല്ലൂർ, കാട്ടിക്കുളം, നെൻമേനി, അമ്മാനി എന്നിവിടങ്ങളിൽ 733.63 മില്ലീമീറ്റർ മഴയുമാണ് ലഭിച്ചത്. അതേസമയം, ജില്ലയിൽ വരും ദിവസങ്ങളിൽ കാലവർഷം ശക്‌തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.
Read Also: സംസ്‌ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്