പ്രക്ഷോഭം ജ്വലിക്കും; കൂടുതൽ കർഷകർ ഡെൽഹിയിലേക്ക്

By Trainee Reporter, Malabar News
സമരത്തിൽ നിന്നും
Ajwa Travels

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത് തുടരുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകരെത്തുന്നു. കേന്ദ്ര സർക്കാരുമായി ഇന്നലെ നടന്ന ചർച്ചയും പരാജയപ്പെട്ടതോടെയാണ് സമരം വീണ്ടും ശക്‌തമാകുന്നത്. പഞ്ചാബിന്റെയും ഹരിയാനയുടെയും വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്നലെ തന്നെ കർഷകർ ട്രാക്‌ടറുകളിലും ട്രക്കുകളിലുമായി സമര കേന്ദ്രമായ ഡെൽഹി അതിർത്തിയിലേക്ക് പുറപ്പെട്ടിരുന്നു. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ജനുവരി 26ന് റിപ്പബ്ളിക് ദിനത്തിൽ രാജ്‌പഥിലേക്ക് ട്രാക്‌ടർ മാർച്ച് നടത്തുമെന്ന് കർഷകർ മോദി സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിവാദ നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞ യാതൊരു തീരുമാനം കൊണ്ടും സമരത്തിൽ നിന്ന് പിൻമാറില്ലെന്നാണ് കഴിഞ്ഞ 5 ചർച്ചകളിലും കർഷകർ നിലപാട് സ്വീകരിച്ചിരുന്നത്. നിയമത്തിൽ ചർച്ച ചെയ്‌ത്‌ ഭേദഗതിയാകാമെന്ന കേന്ദ്ര സർക്കാർ നിർദേശം കർഷകർ തള്ളി. കർഷക പ്രക്ഷോഭത്തിന് രാജ്യവ്യാപക പിന്തുണ ലഭിച്ചതോടെ കേന്ദ്ര സർക്കാരും പ്രതിസന്ധിയിലാണ്.

അടുത്ത ചർച്ച ബുധനാഴ്‌ചയാണ് നടക്കുക. ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ കർഷകർ ഇന്ന് തീരുമാനമെടുക്കും. അതിനിടെ സമരത്തിൽ പങ്കെടുക്കുന്ന സ്‌ത്രീകളെയും കുട്ടികളെയും പ്രായമായവരെയും തിരിച്ച് സ്വന്തം വീടുകളിലേക്ക് അയക്കണമെന്ന കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ ആവശ്യം കർഷകർ തള്ളി. പ്രക്ഷോഭം വിജയം കാണാതെ ആരും വീടുകളിലേക്ക് മടങ്ങില്ലെന്നാണ് കർഷകരുടെ നിലപാട്.

ഡെൽഹിയുടെ എല്ലാ അതിർത്തികളും സ്‌തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിനാണ് കർഷകർ ഒരുങ്ങുന്നത്. പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ കർഷകർ സിംഘു അതിർത്തിയിലും ഉത്തർപ്രദേശിൽ നിന്നും ജാർഖണ്ഡിൽ നിന്നുമുള്ള കർഷകർ നോയിഡ അതിർത്തിയിലുമാണ് അണിനിരന്നിട്ടുള്ളത്.

Read also: പൗരത്വ ഭേദഗതി നിയമം ജനുവരിയോടെ നടപ്പാക്കും; ബിജെപി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE