റിയാദ് : സൗദിയില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ 5 ലക്ഷത്തിലേറെ ഡോസ് വാക്‌സിന്‍ കൂടി രാജ്യത്തെത്തി. ഫൈസര്‍ ബയോടെക് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇതിന്റെ കൂടുതല്‍ ഡോസാണ് ഇപ്പോള്‍ രാജ്യത്തെത്തിച്ചത്. ഇതിനോടൊപ്പം തന്നെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമതൊരു വാക്‌സിന്‍ കൂടി രാജ്യത്തെത്തുമെന്ന് അധികൃതര്‍ വ്യക്‌തമാക്കിയാതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
രാജ്യത്ത് നിലവില്‍ കോവിഡ് വാക്‌സിനേഷന്റെ ആദ്യഘട്ടം പുരോഗമിക്കുകയാണ്. ഞായറാഴ്‌ചയോടെ ആദ്യഘട്ടം പൂര്‍ത്തിയാകും. തുടര്‍ന്ന് അടുത്ത ആഴ്‌ചയോടെ തന്നെ രണ്ടാംഘട്ടം ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി. മുന്‍ഗണന ക്രമത്തിലാണ് ഇപ്പോള്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. രണ്ടാംഘട്ടം ആരംഭിക്കുമ്പോഴേക്ക് പ്രതിദിനം രാജ്യത്ത് വാക്‌സിന്‍ സ്വീകരിക്കുന്ന ആളുകളുടെ എണ്ണം 50,000 കടക്കുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വാക്‌സിനേഷന്‍ സെന്ററുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കുകയും പ്രതിദിനം വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണം വലിയ രീതിയില്‍ ഉയരുകയും ചെയ്യുമെന്നാണ് അധികൃതര്‍ വ്യക്‌തമാക്കിയത്. അടുത്ത മൂന്നാഴ്‌ചക്കുള്ളില്‍ തന്നെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പുതിയ വാക്‌സിനേഷന്‍ സെന്ററുകള്‍ തുറക്കാന്‍ സാധിക്കുമെന്ന് ആരോഗ്യമന്ത്രി ഡോക്‌ടർ തൗഫീഖ് അല്‍റബീഅ വ്യക്‌തമാക്കി.
Read also : കോവിഡ് പ്രോട്ടോകോള്‍ ലംഘനം; ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വിവാദത്തില്‍