അഫ്‌ഗാനിലെ പള്ളിയിൽ വീണ്ടും സ്‌ഫോടനം; 32 മരണം, നിരവധി പേർക്ക് പരിക്ക്

By News Desk, Malabar News
Representational Image
Ajwa Travels

കാണ്ഡഹാർ: അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാറിൽ ബീബി ഫാത്തിമാ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ നഗരത്തിലെ സെൻട്രൽ ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ എത്തിച്ചിരിക്കുന്നത്. മൃതദേഹങ്ങളും ഇവിടേക്ക് കൊണ്ടുവന്നതായി സെൻട്രൽ ആശുപത്രിയിലെ ഡോക്‌ടർ വ്യക്‌തമാക്കി.

സ്‌ഫോടനത്തിന്റെ കാരണം വ്യക്‌തമല്ല. പിന്നിൽ ഐഎസ്‌ തീവ്രവാദികളാണെന്നാണ് നിഗമനം. വെള്ളിയാഴ്‌ച ഉച്ച കഴിഞ്ഞുള്ള നമസ്‌കാര വേളയിലാണ് സ്‌ഫോടനം ഉണ്ടായത്. പള്ളിയുടെ പ്രധാന കവാടത്തിന് മുന്നിലും ആളുകൾ പ്രാർഥനക്ക് മുൻപ് കൈകാലുകൾ കഴുകാൻ എത്തുന്ന സ്‌ഥലത്തുമാണ് സ്‌ഫോടനം നടന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

വടക്കൻ അഫ്‌ഗാനിലെ കുന്ദൂസ് പ്രവിശ്യയിലെ ഷിയാ പള്ളിയിൽ സ്‌ഫോടനം നടന്ന് ഒരാഴ്‌ചക്ക് ശേഷമാണ് വീണ്ടും സ്‌ഫോടനം നടന്നിരിക്കുന്നത്. ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, ബിബി ഫാത്തിമ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

Also Read: സിംഗുവിലെ കൊലപാതകം; ‘നിഹാംഗ്’ ഉത്തരവാദിത്തം ഏറ്റെടുത്തതായി സംയുക്‌ത കിസാൻ മോർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE