ഇറ്റലി: കോവിഡ് ബാധിച്ചതിനെ തുടർന്ന് നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് അമ്മ. ഇറ്റലിയിലെ പലേമോ ആശുപത്രിയിലാണ് സംഭവം. അസ്വസ്‌ഥതകൾ പ്രകടിപ്പിച്ച കുഞ്ഞുമായി കഴിഞ്ഞ ആഴ്‌ചയാണ് യുവതി ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന് കോവിഡ് സ്‌ഥിരീകരിച്ചു. കുഞ്ഞ് ചികിൽസയിൽ കഴിയവേയാണ് ഇവർ ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാർ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പോലീസിന് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: നൈജീരിയയില്‍ പോലീസ് വെടിവെപ്പ്; 12 മരണം
ഒരു പോലീസ് വാഹനത്തിലാണ് അമ്മയും കുഞ്ഞും ആശുപത്രിയിൽ എത്തിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എന്ത് കാരണത്താലാണ് ഇവർ കുഞ്ഞിനെ ഉപേക്ഷിച്ച് പോയതെന്ന് ഇനിയും വ്യക്‌തമല്ല. കുഞ്ഞ് ഇതിനോടകം രോഗമുക്‌തി നേടിയിട്ടുണ്ട്. പോലീസ് ആശുപത്രിയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി പരിശോദിച്ച് വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.