കാസര്‍ഗോഡ്: ജില്ലയിലെ രാജപുരം ചാമുണ്ഡിക്കുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. 28കാരിയായ രേഷ്‌മയെ കൊലപ്പെടുത്തിയാണ് അമ്മ വിമല കുമാരി (58) ആത്‌മഹത്യ ചെയ്‌തത്. വൈകിട്ട് 4 മണിയോടെ ആയിരുന്നു സംഭവം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം കഴിഞ്ഞ ദിവസമാണ് ഇവര്‍ കൈപ്പറ്റിയത്. ഇവര്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
വിമല കുമാരിയുടെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. പിന്നീട് മകളെ ചികിൽസയ്‌ക്ക് കൊണ്ടുപോയിരുന്നതും അതിനുള്ള പണം കണ്ടെത്തിയിരുന്നതും വിമല കുമാരിയായിരുന്നു. മകളെ കൊലപ്പെടുത്തി ആത്‌മഹത്യ ചെയ്യാന്‍ വിമലകുമാരിയെ പ്രേരിപ്പിച്ച കാരണം കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Most Read: ഗ്യാൻവാപി മസ്‌ജിദ്; ഹരജിയിൽ വാദം കേൾക്കുന്നത് ജൂലായ് 4ലേക്ക് മാറ്റി