തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മദ്യത്തിനു വേണ്ടി അമ്മയെ ചവിട്ടിക്കൊന്ന കേസിൽ മകന് ജീവപര്യന്തം ശിക്ഷ. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി മണികണ്‌ഠനെയാണ് കോടതി ശിക്ഷിച്ചത്. 24 വയസാണ് ഇയാൾക്ക്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ചുമത്തിയത്.
2018 ഒക്ടോബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അമ്മ ശ്രീലതയെ ഇയാൾ ചവിട്ടി കൊലപ്പെടുത്തുക ആയിരുന്നു. താൻ വാങ്ങിവെച്ച മദ്യം അമ്മ എടുത്തു മാറ്റിയതിൽ പ്രകോപിതനായി ആയിരുന്നു മർദനം. വീണ്ടും മദ്യം വാങ്ങാൻ പണം ചോദിച്ചെങ്കിലും ശ്രീലത നൽകിയില്ല. ഇതോടെ കമ്പും വടിയും ഉപയോഗിച്ച് ഇയാൾ അമ്മയെ മർദിക്കുകയും പിടിച്ചു തള്ളിയ ശേഷം ചവിട്ടുകയുമായിരുന്നു.
ആക്രമണത്തിൽ ശ്രീലതയുടെ ഭർത്താവിനും പരിക്കേറ്റിരുന്നു. ശ്രീലതയുടെ ആദ്യഭർത്താവിലുള്ള മകനാണ് മണികണ്‌ഠൻ. ശ്രീലതക്ക് രണ്ടാമത്തെ ഭർത്താവിൽ ജനിച്ച പെൺകുട്ടിയുടെ മൊഴിയാണ് കേസിൽ നിർണായകമായത്.
Read Also: വൃദ്ധ ദമ്പതികളെ മർദ്ദിച്ചു; യുവതി അറസ്‌റ്റിൽ