മുംബൈ സ്‍ഫോടന പരമ്പര; മുഖ്യ സൂത്രധാരൻ പിടിയിൽ

By Staff Reporter, Malabar News
mumbai-blasts-1993
Image Courtesy: BBC
Ajwa Travels

ദുബായ്: മുംബൈ സ്‍ഫോടന പരമ്പരക്കേസിലെ പിടികിട്ടാപ്പുള്ളിയും ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായ തീവ്രവാദി യുഎഇയില്‍ പിടിയില്‍. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ വിദേശത്ത് നടത്തിയ ഓപ്പറേഷനിലാണ് അബൂബക്കര്‍ അബ്‌ദുള്‍ ഗഫൂര്‍ ഷായെ കസ്‌റ്റഡിയിലെടുത്തത്. 1993ല്‍ മുംബൈയില്‍ നടന്ന 12 സ്‍ഫോടനങ്ങളിലായി 257 പേര്‍ കൊല്ലപ്പെടുകയും, 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

പാക് അധീന കശ്‌മീരില്‍ നിന്ന് തോക്കുകളുടെയും സ്‌ഫോടക വസ്‌തുക്കളുടെയും പരിശീലനം നേടിയ അബൂബക്കറാണ് സ്‍ഫോടന പരമ്പരക്കായി ആര്‍ഡിഎക്‌സ് എത്തിച്ചത്. ഇയാള്‍ ദുബായില്‍ ദാവൂദ് ഇബ്രാഹിമിന്റെ വസതിയില്‍ നടന്ന ഗൂഢാലോചനയിലും പങ്കെടുത്തതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

യുഎഇയിലും പാകിസ്‌ഥാനിലുമായി താമസിച്ചിരുന്ന അബുബക്കര്‍ മുംബൈ സ്‍ഫോടനത്തിന്റെ മുഖ്യസൂത്രധാരില്‍ ഒരാളാണ്. യുഎഇയിലെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പിടിയിലായത്. നേരത്തെ 2019ലും അബുബക്കര്‍ പിടിയിലായിരുന്നു. എന്നാല്‍ രേഖകളുടെ സാങ്കേതികത്വം മുതലെടുത്ത് കസ്‌റ്റഡിയില്‍ നിന്ന് രക്ഷപെടുകയായിരുന്നു.

കഴിഞ്ഞ 29 വര്‍ഷമായി അബുബക്കര്‍ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായി തുടരുകയായിരുന്നു. യുഎഇയില്‍ പിടിയിലായ ഇയാളെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമം ആരംഭിച്ചു. നാട്ടിലെത്തിച്ച് നിയമ നടപടിക്ക് വിധേയനാക്കാനാണ് നീക്കം. 1997ല്‍ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസും പുറത്തിറക്കിയിരുന്നു.

Read Also: രാജ്യത്തെ കോവിഡ് മരണ സംഖ്യ 5 ലക്ഷം കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE