ഇരവികുളം നാഷണല്‍ പാര്‍ക്ക് തുറന്നു; സന്ദര്‍ശനം പ്രോട്ടോകോള്‍ പാലിച്ച്

By Staff Reporter, Malabar News
kerala news image _malabar news
Ajwa Travels

ഇടുക്കി: മൂന്നാര്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് വീണ്ടും തുറന്നു. ഇക്കോ ടൂറിസം മേഖലകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ചതോടെയാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്തു എട്ട് മാസങ്ങളായി അടഞ്ഞു കിടന്ന പാര്‍ക്കാണ് ഇപ്പോള്‍ ഇളവുകളോടെ പുനരാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സന്ദര്‍ശകരെ പാര്‍ക്കിനുള്ളില്‍ പ്രവേശിപ്പിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

പൊതുവെ വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് അടച്ചിടുന്ന ഇരവികുളം നാഷണല്‍ പാര്‍ക്ക് ഏപ്രില്‍ മാസത്തില്‍ ആണ് തുറക്കാറ്. എന്നാല്‍ സംസ്ഥാനത്താകെ തന്നെ കോവിഡ് പിടിമുറുക്കിതോടെ ഇത്തവണ ഏപ്രില്‍ മാസം പാര്‍ക്ക് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെയാണ് എട്ട് മാസങ്ങള്‍ക്ക് ശേഷം പാര്‍ക്ക് തുറക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും സന്ദര്‍ശകരെ പാര്‍ക്കിനുളളില്‍ പ്രവേശിപ്പിക്കുക. സന്ദര്‍ശകര്‍ക്ക് താമസ സൗകര്യമോ ട്രക്കിങ്ങോ ഉണ്ടാകില്ല.

ഇത്തവണ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ 111 വരയാടിന്‍ കുഞ്ഞുങ്ങളാണ് പിറന്നത്. ഇതോടെ ഇവിടുത്തെ മൊത്തം വരയാടുകളുടെ എണ്ണം 723 ആയി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പാര്‍ക്കുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ടൂറിസം നിലച്ചതോടെ റിസോര്‍ട്ടുകളിലടക്കം ആയിരക്കണക്കിന് പേരുടെ ജോലിയാണ് നഷ്ടപ്പെട്ടത്. വരുമാനം നഷ്ടപ്പെട്ട ഇവര്‍ക്ക് ഏറെ പ്രതിസന്ധികളാണ് നേരിടേണ്ടിവന്നത്. ഇക്കോ ടൂറിസം മേഖലകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ചതോടെ വനംവകുപ്പിന്റെ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്ന നടപടി തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE