ലഖ്‌നൗ: തനിക്ക് വീണ്ടും വിജയിക്കാനായാൽ മുസ്‌ലിങ്ങളുടെ തലയില്‍ നിന്ന് തൊപ്പി മാറ്റി തിലകം ചേർത്തേണ്ടി വരുമെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ രാഘവേന്ദ്ര സിംഗ്. ഇസ്‌ലാമിക ഭീകരതയെ ചെറുക്കുമെന്നാണ് പ്രസംഗത്തിലൂടെ താന്‍ ഉദ്ദേശിച്ചത് എന്നായിരുന്നു രാഘവേന്ദ്രയുടെ വിശദീകരണം.
താന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ മുസ്‌ലിങ്ങളുടെ തലയില്‍ നിന്ന് തൊപ്പി മാറി തിലകത്തിലേക്ക് വരുമെന്ന രാഘവേന്ദ്രയുടെ പരാമർശത്തിനെതിരെ ശക്‌തമായ പ്രതിഷേധം ഉയർന്നു വന്നിരുന്നു. പിന്നാലെയായിരുന്നു വിശദീകരണം. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രാഘവേന്ദ്ര സിംഗിന്റെ വിദ്വേഷ പരാമര്‍ശമുണ്ടായത്.
“ഉത്തര്‍പ്രദേശില്‍ ഇസ്‌ലാമിക ഭീകരര്‍ ഉണ്ടായിരുന്നപ്പോള്‍ ഹിന്ദുക്കള്‍ തൊപ്പി ധരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇതാണ് ഞാന്‍ പറഞ്ഞത്. ഹിന്ദുക്കളുടെ അഭിമാനത്തിനായി എന്തും ത്യജിക്കാന്‍ ഞാന്‍ തയ്യാറാണ്. മുസ്‌ലിങ്ങള്‍ എന്നെ തോല്‍പ്പിക്കാന്‍ അവരെല്ലാം കഴിയുന്നതെല്ലാം ചെയ്യുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇതിനിനെതിരെ ഞാന്‍ മിണ്ടാതിരിക്കില്ല”-രാഘവേന്ദ്ര സിംഗ് പറഞ്ഞു. രാഘവേന്ദ്രയുടെ പരാമര്‍ശത്തെ തുടർന്ന് കേസെടുത്തതായി യുപി പോലീസ് അറിയിച്ചു.
Read also: മഹാരാഷ്‍ട്ര സര്‍ക്കാരിന്റെ വൈന്‍ പോളിസി; നിരാഹാരം പിൻവലിച്ച് അണ്ണാ ഹസാരെ