മുംബൈ: നാഷണൽ പെൻഷൻ സിസ്‌റ്റത്തിൽ (എൻപിഎസ്) ചേരാനുള്ള പ്രായപരിധി 65 വയസിൽ നിന്ന് 70 ആയി ഉയർത്താൻ ശുപാർശ ചെയ്‌തു. 60 വയസിന് ശേഷം പദ്ധതിയിൽ ചേരുന്നവർക്ക് 75 വയസുവരെ നിക്ഷേപം നടത്താൻ അനുമതിയും നൽകിയേക്കും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടേതാണ് നിർദേശം.
മിനിമം ഉറപ്പുള്ള പെൻഷൻ വാഗ്‌ദാനം ചെയ്യുന്ന നിക്ഷേപ ഉൽപന്നം എൻപിഎസിൽ ഉൾപ്പെടുത്താനും നിർദേശമുണ്ട്. നിലവിൽ പെൻഷൻ ഫണ്ടുകളുടെ പ്രകടനത്തിന്റെ അടിസ്‌ഥാനത്തിലാണ് മൂലധന നേട്ടം കണക്കാക്കുന്നത്. അതിന്റെ ഒരു വിഹിതമെടുത്ത് ആന്വിറ്റി പ്ളാനിൽ നിക്ഷേപിക്കുമ്പോഴാണ് നിശ്‌ചിതതുക പെൻഷനായി ലഭിക്കുക.
പ്രായപരിധി 60ൽ നിന്ന് 65 ആയി ഉയർത്തിയപ്പോൾ മൂന്നരവർഷത്തിനിടെ 15,000 പേർ പുതിയതായി പദ്ധതിയിൽ ചേർന്നതായി അതോറിറ്റി ചെയർമാൻ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി ഉയർത്തുന്നതിനെ കുറിച്ച് ആലോചിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also: കോവിഡ് രൂക്ഷം; കാലിയായ ഓക്‌സിജൻ സിലിണ്ടറുകളുമായി എംഎല്‍എമാരുടെ പ്രതിഷേധം