തിരുവനന്തപുരം: എകെ ശശീന്ദ്രനെതിരായ നീക്കം എൻസിപിയിൽ ശക്‌തമാകുന്നു. ശശീന്ദ്രന് വീണ്ടും അവസരം നൽകുന്നതിന് എതിരെ ദേശീയ നേതൃത്വത്തെ കാണാൻ ഒരു വിഭാഗം നേതാക്കൾ ഡെൽഹിയിലേക്ക് പോകും. ടിപി പീതാംബരൻ ശശീന്ദ്രനൊപ്പം ചേർന്ന് പാർട്ടിയെ വഞ്ചിക്കുന്നുവെന്നാണ് ആരോപണം. ശശീന്ദ്രന്റെ സ്‌ഥാനാർഥിത്വം റദ്ദാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
അതേസമയം, ശശീന്ദ്രനെതിരെ കൊച്ചിയിലും എലത്തൂരിലും പോസ്‌റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എലത്തൂരിൽ ഇടത് സ്‌ഥാനാർഥിയായി യുവാക്കളെ പരിഗണിക്കണം എന്നാവശ്യപ്പെട്ടാണ് എറണാകുളം പ്രസ് ക്‌ളബിന് സമീപവും അധ്യാപക ഭവന് മുൻവശത്തുമായി പോസ്‌റ്ററുകൾ പതിച്ചിരിക്കുന്നത്.
27 വർഷം എംഎൽഎയും ഒരു വർഷം മന്ത്രിയുമായ എകെ ശശീന്ദ്രനെ മൽസര രംഗത്ത് നിന്ന് മാറ്റി നിർത്തുക, എൻസിപിയെ രക്ഷിക്കുക, ശശീന്ദ്രന്റെ ഫോൺ വിളി വിവാദം തുടങ്ങിയ വാചകങ്ങളും പോസ്‌റ്ററിലുണ്ട്. മന്ത്രിപ്പണി കുത്തകയാക്കി വെക്കരുതെന്നും പോസ്‌റ്ററിൽ ആവശ്യപ്പെടുന്നു.
Also Read: കോവിഡ് കേസുകൾ ഉയരുന്നു; ഇ-പാസ് കർശനമാക്കാൻ തമിഴ്‌നാട്