വാളയാർ കേസ്; പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രക്ക് ഇന്ന് തുടക്കം

By Team Member, Malabar News
walayar case
Representational image
Ajwa Travels

തിരുവനന്തപുരം : വാളയാർ കേസിൽ നീതി തേടി മരിച്ച പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതിയാത്രക്ക് ഇന്ന് തുടക്കം. കേരളത്തിൽ കാസർഗോഡ് മുതൽ പാറശാല വരെയാണ് യാത്ര നടത്തുന്നത്. വാളയാര്‍ നീതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള യാത്ര എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉൽഘാടനം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 140 മണ്ഡലങ്ങളിലും യാത്രക്ക് സ്വീകരണം ഉണ്ടായിരിക്കും.

വാളയാർ പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികളായ ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് യാത്ര നടത്തുന്നത്. നിലവിൽ കേസിൽ സർക്കാർ തുടരന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ കേസിൽ പുനരന്വേഷണമാണ് വേണ്ടതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പെൺകുട്ടികളുടെ അമ്മ. 2017ലാണ് വാളയാറിൽ ദുരൂഹസാചര്യത്തിൽ സഹോദരികൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.

നീതി നിഷേധം പൊതുജന മധ്യത്തില്‍ അവതരിപ്പിച്ച് ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സാഹചര്യം സൃഷ്‌ടിക്കുകയാണ് യാത്രയിലൂടെ സമരസമിതി ലക്ഷ്യം വെക്കുന്നത്. സ്‌ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം ഇല്ലെങ്കിൽ എന്തിനാണ് തിരഞ്ഞെടുപ്പും ഭരണവും എന്ന ചോദ്യങ്ങളാണ് യാത്രയിൽ ഉന്നയിക്കാൻ പോകുന്നത്. വാളയാർ കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്. ഈ ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിൽ തല മുണ്ഡനം ചെയ്‌ത്‌ കേരളത്തിലുടനീളം ജനങ്ങളോട് നേരിട്ട് സംവദിക്കാൻ ഇറങ്ങുമെന്ന് നേരത്തെ തന്നെ പെൺകുട്ടികളുടെ അമ്മ വ്യക്‌തമാക്കിയിരുന്നു.

Read also : സിപിഐ സംസ്‌ഥാന നേതൃയോഗങ്ങൾ ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE