ബെംഗളൂരു: കര്‍ണാടകയില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. ബുധനാഴ്‌ച ഉച്ചയോടെ രാജ്‌ഭവനില്‍ വെച്ച് 29 മന്ത്രിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്. മന്ത്രിയായി അധികാരമേറ്റ പ്രഭു ചൗഹാന്‍ ഗോമൂത്ര നാമത്തിലാണ് സത്യപ്രതിജ്‌ഞ ചൊല്ലിയത്. ലിംഗായത്ത് വിഭാഗത്തില്‍ നിന്നെത്തിയ മുരുഗേഷ് നിരാനിയുടെ സത്യപ്രതിജ്‌ഞ കര്‍ഷകരുടെയും ദൈവത്തിന്റെയും നാമത്തിലായിരുന്നു.
അതേസമയം മകന്‍ വിജയേന്ദ്രയെ മന്ത്രിസഭയിൽ ഉള്‍പ്പെടുത്താനുള്ള യെദിയൂരപ്പയുടെ നീക്കം ഫലം കണ്ടില്ല. മകന് വേണ്ടി യെദിയൂരപ്പ സമ്മര്‍ദ്ദം ചെലത്തിയിരുന്നെങ്കിലും അവസാന നിമിഷത്തില്‍ തന്റെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാരില്ല എന്ന തീരുമാനമാണ് മുഖ്യമന്ത്രി ബസവരാജ് സ്വീകരിച്ചത്. മുൻ മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയായാണ് ബസവരാജയുടെ തീരുമാനത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ബസവരാജ് ബൊമ്മെയുടെ മന്ത്രിസഭയില്‍ ഇടപെടില്ലെന്ന് യെദിയൂരപ്പ നേരത്തെ പറഞ്ഞിരുന്നു. ആരെ വേണമെങ്കിലും മന്ത്രിയാക്കാമെന്നും അത്തരം കാര്യങ്ങളില്‍ താന്‍ ഇടപെടില്ലെന്നുമാണ് യെദിയൂരപ്പ പറഞ്ഞിരുന്നത്. ഈ വിഷയത്തില്‍ താന്‍ ഒരുതരത്തിലുമുള്ള അഭിപ്രായവും പറയില്ലെന്ന് യെദിയൂരപ്പ അറിയിച്ചിരുന്നെങ്കിലും മകനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള ശ്രമങ്ങള്‍ ഇദ്ദേഹം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം, എല്ലാ സമുദായങ്ങള്‍ക്കും യുവനേതൃത്വത്തിനും പരിഗണന നല്‍കിയാണ് ബസവരാജ് ബൊമ്മെയുടെ മന്ത്രിസഭാവികസനം.
Read also: ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ