കര്‍ണാടകയില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്‌ഞ ചെയ്‌തു; വിജയേന്ദ്രയ്‌ക്ക് സ്‌ഥാനമില്ല

By Syndicated , Malabar News
Basavaraj-Bommai-Cabinet
Ajwa Travels

ബെംഗളൂരു: കര്‍ണാടകയില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. ബുധനാഴ്‌ച ഉച്ചയോടെ രാജ്‌ഭവനില്‍ വെച്ച് 29 മന്ത്രിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്‌. മന്ത്രിയായി അധികാരമേറ്റ പ്രഭു ചൗഹാന്‍ ഗോമൂത്ര നാമത്തിലാണ് സത്യപ്രതിജ്‌ഞ ചൊല്ലിയത്. ലിംഗായത്ത് വിഭാഗത്തില്‍ നിന്നെത്തിയ മുരുഗേഷ് നിരാനിയുടെ സത്യപ്രതിജ്‌ഞ കര്‍ഷകരുടെയും ദൈവത്തിന്റെയും നാമത്തിലായിരുന്നു.

അതേസമയം മകന്‍ വിജയേന്ദ്രയെ മന്ത്രിസഭയിൽ ഉള്‍പ്പെടുത്താനുള്ള യെദിയൂരപ്പയുടെ നീക്കം ഫലം കണ്ടില്ല. മകന് വേണ്ടി യെദിയൂരപ്പ സമ്മര്‍ദ്ദം ചെലത്തിയിരുന്നെങ്കിലും അവസാന നിമിഷത്തില്‍ തന്റെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാരില്ല എന്ന തീരുമാനമാണ് മുഖ്യമന്ത്രി ബസവരാജ് സ്വീകരിച്ചത്. മുൻ മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയായാണ് ബസവരാജയുടെ തീരുമാനത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബസവരാജ് ബൊമ്മെയുടെ മന്ത്രിസഭയില്‍ ഇടപെടില്ലെന്ന് യെദിയൂരപ്പ നേരത്തെ പറഞ്ഞിരുന്നു. ആരെ വേണമെങ്കിലും മന്ത്രിയാക്കാമെന്നും അത്തരം കാര്യങ്ങളില്‍ താന്‍ ഇടപെടില്ലെന്നുമാണ് യെദിയൂരപ്പ പറഞ്ഞിരുന്നത്. ഈ വിഷയത്തില്‍ താന്‍ ഒരുതരത്തിലുമുള്ള അഭിപ്രായവും പറയില്ലെന്ന് യെദിയൂരപ്പ അറിയിച്ചിരുന്നെങ്കിലും മകനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള ശ്രമങ്ങള്‍ ഇദ്ദേഹം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം, എല്ലാ സമുദായങ്ങള്‍ക്കും യുവനേതൃത്വത്തിനും പരിഗണന നല്‍കിയാണ് ബസവരാജ് ബൊമ്മെയുടെ മന്ത്രിസഭാവികസനം.

Read also: ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE