ന്യൂഡെൽഹി : നവജാത ശിശുവിനെ വിൽപന നടത്തിയ സംഭവത്തിൽ 6 പേർ അറസ്‌റ്റിൽ. മാതാപിതാക്കൾ ഉൾപ്പടെയാണ് ആറ് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഡെൽഹിയിലാണ് നവജാത ശിശുവിനെ 3.60 ലക്ഷം രൂപക്ക് വിൽപന നടത്തിയത്.
സംഭവത്തിൽ ഗോവിന്ദ് കുമാർ (30), ഭാര്യ പൂജാ ദേവി (22), വിദ്യാനന്ദ് യാദവ് (50), ഭാര്യ റാംപാരി യാദവ് (45), രമൺ കുമാർ യാദവ്, ഹർപാൽ സിങ് എന്നിവരാണ് അറസ്‌റ്റിലായത്. ഗോവിന്ദ് കുമാർ-പൂജ ദേവി എന്നിവരുടെ 6 ദിവസം പ്രായമായ ആൺ കുഞ്ഞിനെയാണ് വിൽപന നടത്തിയതെന്ന് പോലീസ് വ്യക്‌തമാക്കി.
മക്കളില്ലാതിരുന്ന റാംപാരി യാദവ്- വിദ്യാനന്ദ് യാദവ് എന്ന ദമ്പതികൾക്കാണ് കുഞ്ഞിനെ വിറ്റത്. സംഭവത്തെ തുടർന്ന് കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് ശിശുക്ഷേമ സമിതി തീരുമാനം എടുക്കുമെന്നും പോലീസ് അറിയിച്ചു.
Read also : മുകുള്‍ റോയിയെ അയോഗ്യനാക്കണം; സുവേന്ദു അധികാരി