തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കൂടുതൽ ശക്‌തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറിയ സാഹചര്യത്തിൽ ഇന്ന് രാത്രി കേരളത്തിന് വളരെ നിർണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്‌ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും സമീപ ജില്ലകളിലും അതിതീവ്ര മഴയോ അതിശക്‌തമായ കാറ്റോ ഉണ്ടാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരവും. നാളെ പകലോട് കൂടി ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് വടക്കോട്ട് നീങ്ങാനുള്ള സാധ്യതയും കാണുന്നുണ്ട്. എന്നിരുന്നാലും ജാഗ്രത കൈവിടാതിരിക്കണം, മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത 24 മണിക്കൂറിൽ കാറ്റിന്റെ ശക്‌തി വർധിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ പ്രവചനം. ചുഴലിക്കാറ്റിന്റെ പ്രവചിക്കപ്പെട്ട സഞ്ചാര പഥത്തിൽ കേരളമില്ല. എന്നാൽ ന്യൂനമർദ്ദ കേന്ദ്രത്തിന്റെ നിലവിലെ സ്‌ഥാനം കേരള തീരത്ത് നിന്ന് അധികം അകലെയല്ല. അതുകൊണ്ട് തന്നെ കേരളത്തിൽ മെയ് 16 വരെ അതിതീവ്ര മഴയും ശക്‌തമായ കാറ്റും രൂക്ഷമായ കടൽക്ഷോഭവും തുടരുമെന്നാണ് മുന്നറിയിപ്പ്.
Read also: ന്യൂനമർദ്ദം ശക്‌തം; മലങ്കര ഡാമിന്റെ ഒരു ഷട്ടർ കൂടി ഉയർത്തും