മഹാരാഷ്‌ട്രയിൽ വീണ്ടും രാത്രി കർഫ്യൂ; പൂനെയിൽ സ്‌കൂളുകൾ അടച്ചു; ജാഗ്രത

By News Desk, Malabar News
covid india
Representational Image
Ajwa Travels

ന്യൂഡെൽഹി: ഒരിടവേളക്ക് ശേഷം കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടികളിലേക്ക് കടക്കുകയാണ് മഹാരാഷ്‌ട്ര. കൊറോണ വൈറസ് കേസുകൾ ഈ രീതിയിൽ തുടരുകയാണെങ്കിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

അതേസമയം, പൂനെയിൽ കർഫ്യൂ പ്രഖ്യാപിച്ചു കഴിഞ്ഞു. രാത്രി 11 മണി മുതൽ പുലർച്ചെ 6 മണി വരെ അവശ്യ സർവീസുകൾ ഒഴികെ മറ്റുള്ളവക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28 വരെ സ്‌കൂളുകളും കോളേജുകളും അടച്ചിടാനും തീരുമാനിച്ചിരിക്കുകയാണ്.

ഇതിനിടെ, പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നത് ചൂണ്ടിക്കാട്ടി കേരളമടക്കമുള്ള അഞ്ച് സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. പരിശോധനാ നിരക്ക് വർധിപ്പിക്കാനും ആർടിപിസിആർ ടെസ്‌റ്റുകൾ ഉയർത്താനും കേന്ദ്രം മഹാരാഷ്‌ട്ര, കേരളം, പഞ്ചാബ്, ഛത്തീസ്‌ഗഡ് , മധ്യപ്രദേശ് എന്നീ അഞ്ച് സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. രാജ്യത്ത് നിലവിലുള്ള സജീവ കേസുകളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്.

എല്ലാ നെഗറ്റീവ് റാപ്പിഡ് ആന്റിജൻ ടെസ്‌റ്റ് ഫലങ്ങളിലും ആർടിപിസിആർ ടെസ്‌റ്റുകൾ നിർബന്ധമായും നടത്തണം, തിരഞ്ഞെടുത്ത ജില്ലകളിൽ കർശനവും സമഗ്രവുമായ നിർദ്ദേശം നിരീക്ഷണം നടത്തുന്നതിലും ആവശ്യമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക, ഉയർന്ന മരണങ്ങൾ റിപ്പോർട് ചെയ്യുന്ന ജില്ലകളിലെ ക്‌ളിനിക്കൽ മാനേജ്‍മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് കേന്ദ്രം പ്രധാനമായും നൽകിയിരിക്കുന്നത്.

Also Read: ഉത്തരവിനായി നാളെ വരെ കാത്തിരിക്കും, മറ്റന്നാൾ മുതൽ നിരാഹാര സമരം; ഉദ്യോഗാര്‍ഥികള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE