തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന് അഫ്‌ഗാനിസ്‌ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന നിമിഷ ഫാത്തിമ മോചിതയായെന്ന് വിവരം ലഭിച്ചതായി അമ്മ ബിന്ദു. നിമിഷയെ ഉടന്‍ ഇന്ത്യയിൽ എത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തന്റെ മകള്‍ തെറ്റുകാരിയല്ലെന്നും അവര്‍ക്ക് ജീവിക്കാന്‍ അധികാരമുണ്ടെന്നും അമ്മ ബിന്ദു പ്രതികരിച്ചു.
‘ഈ ദിവസത്തിന് ദൈവത്തിന് നന്ദി പറയുകയാണ്. സത്യസന്ധമായ ഒരു കാര്യത്തിന് വേണ്ടിയാണ് ഇത്രയും കാലം അലഞ്ഞത്. ആ കുഞ്ഞുങ്ങള്‍ നിരപരാധിയല്ലേ. അവരെ ശിക്ഷിക്കണമെന്നാണോ നിയമം പറയുന്നത്’- എന്നും നിമിഷയുടെ അമ്മ ബിന്ദു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
നിമിഷയെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് അമ്മ ബിന്ദുവിന്റെ ഇപ്പോഴത്തെ ആവശ്യം. നേരത്തേയും ഈ അഭ്യര്‍ഥനയുമായി ബിന്ദു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. നിമിഷ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കാമെന്നും അമ്മ ബിന്ദു വ്യക്‌തമാക്കി.
ഐഎസില്‍ ചേര്‍ന്ന് അഫ്‌ഗാനിലെ ജയിലിൽ കഴിഞ്ഞിരുന്ന നിമിഷാ ഫാത്തിമയ്‌ക്ക് ഒരു കുഞ്ഞുണ്ട്. നിമിഷയെ പാര്‍പ്പിച്ച അഫ്‌ഗാനിലെ കാബൂളിലുള്ള ജയില്‍ താലിബാന്‍ തകര്‍ത്ത് തടവുകാരെ മോചിപ്പിച്ചിരുന്നു. അതേസമയം നിമിഷ ഫാത്തിമ എവിടെയെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്‌തതയില്ല.