ന്യൂഡെൽഹി: പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് സുപ്രീം കോടതി. പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെയുടേതാണ് ഉത്തരവ്.
മധ്യപ്രദേശ് സ്വദേശി അനിപ് ദിവാകർ സമർപ്പിച്ച ഹരജിയിലാണ് വിധി. കേസിൽ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്നും ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. ചീഫ് ജസ്‌റ്റിസിനെ കൂടാതെ ജസ്‌റ്റിസുമാരായ എഎസ് ബൊപ്പണ്ണയും വി രാമസുബ്രഹ്‌മണ്യനുമായിരുന്നു ബെഞ്ചിലുണ്ടായിരുന്നത്.
നേരത്തെ മഹാരാഷ്‌ട്രയിലെ പീഡനക്കേസില്‍ സര്‍ക്കാര്‍ ജീവനക്കാരനായ പ്രതിക്ക് അറസ്‌റ്റില്‍ നിന്ന് സംരക്ഷണം നല്‍കിയിരുന്നു. തുടർന്ന് ഈ ഉത്തരവ് വന്‍ വിവാദമാവുകയും ചെയ്‌തിരുന്നു.