കൊച്ചി: മുന്‍മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്‍റ്റിലായ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് നിരസിച്ചത്.
ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഉന്നത സ്വാധീനമുള്ള ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ആവശ്യമെങ്കില്‍ ആശുപത്രി വിട്ട ശേഷം വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് മുസ്‌ലിം ലീഗ് നേതാവ്.
Read Also: അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്ന കാർഷിക നിയമം പിൻവലിക്കൂ; മോദിയോട് പ്രകാശ് രാജ്
കഴിഞ്ഞ ആഴ്‌ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. മാത്രവുമല്ല ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ ഏതാനും മണിക്കൂറുകള്‍ വിജിലിന്‍സിനെ അനുവദിക്കുകയും കോടതി ചെയ്‌തിരുന്നു. നവംബര്‍ 26നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തത്.