ചെന്നൈ: മദ്രാസ് ഐഐടിയിലെ പ്രോജക്‌ട് കോ ഓർഡിനേറ്ററും ഗസ്‌റ്റ് അധ്യാപകനുമായ ഉണ്ണികൃഷ്‌ണൻ നായരുടെ ആത്‍മഹത്യയിൽ ആഭ്യന്തര അന്വേഷണമില്ലെന്ന് മദ്രാസ് ഐഐടി. സംഭവത്തിൽ പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാൽ ഇതിൽ സമാന്തര അന്വേഷണമുണ്ടാവില്ലെന്നും ഐഐടി വിശദീകരിച്ചു.
കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐഐടി കാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിന് സമീപത്ത് നിന്ന് വിദ്യാർഥികൾ പാതി കത്തിക്കരിഞ്ഞ നിലയിൽ ഉണ്ണികൃഷ്‌ണൻ നായരുടെ മൃതദേഹം കണ്ടെത്തിയത്. മാനസിക സമ്മർദ്ദത്തെ തുടർന്ന് ആത്‍മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അസ്വഭാവിക മരണത്തിന് കേസെടുത്താണ് കോട്ടൂർപുരം പോലീസിന്റെ അന്വേഷണം.
Read also: ജമ്മു കശ്‌മീരിലെ 13 ജില്ലകളിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു