ചെന്നൈ: മദ്രാസ് ഐഐടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളിയായ പ്രോജക്‌ട് കോ ഓർഡിനേറ്ററും ഗസ്‌റ്റ് അധ്യാപകനുമായ ഉണ്ണികൃഷ്‌ണൻ നായരുടേതാണെന്ന് സ്‌ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ആത്‍മഹത്യാ കുറിപ്പ് വേളച്ചേരിയിലെ താമസസ്‌ഥലത്ത് നിന്ന് പോലീസ് കണ്ടെത്തി.
പതിനൊന്ന് പേജുള്ള ആത്‍മഹത്യാ കുറിപ്പാണ് കോട്ടൂർപുരം പോലീസ് കണ്ടെത്തിയത്. കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ജീവനൊടുക്കിയതെന്ന് കുറിപ്പിൽ പറയുന്നു. ആരുടേയും പേര് ഉണ്ണികൃഷ്‌ണൻ പരാമർശിച്ചിട്ടില്ല.
വ്യാഴാഴ്‌ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐഐടി കാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിന് സമീപത്ത് നിന്ന് വിദ്യാർഥികൾ പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി രായപേട്ട ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: വാഹനമോടിക്കൽ; ബ്ളൂടൂത്ത് വഴിയുള്ള സംഭാഷണത്തിന് 2000 രൂപ പിഴ