ന്യൂഡെൽഹി: കോര്‍ കമാന്‍ഡര്‍ തലത്തില്‍ ഇന്നലെ നടന്ന ആറാംവട്ട ചര്‍ച്ചയുടെ തുടര്‍ച്ചയായ് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യ-ചൈന സംയുക്ത പ്രസ്‌താവനയിറക്കി. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനെ കുറിച്ച് ഇരുവിഭാഗങ്ങളും അഭിപ്രായങ്ങളും കൈമാറി.
തെറ്റിദ്ധാരണകള്‍ അകറ്റാനും അതിര്‍ത്തിയിലെ മുന്‍നിരയിലേക്ക് കൂടുതല്‍സൈന്യത്തെ അയക്കുന്നത് നിര്‍ത്താനും ധാരണയായി. ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ എത്തിച്ചേര്‍ന്ന തീരുമാനങ്ങള്‍ നടപ്പാക്കാനും ഇരുഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും തീരുമാനമായി.
അടുത്ത കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് നടത്താനും അതിര്‍ത്തിയിലെ അശാന്തത പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ കൈക്കൊണ്ട് അതിര്‍ത്തിയിലെ ശാന്തിയും സമാധാനവും പുനസ്ഥാപിക്കാന്‍ സംയുക്തമായി പ്രവര്‍ത്തിക്കുമെന്ന് ഇരുവിഭാഗവും പ്രസ്‌താവനയില്‍ അറിയിച്ചു.
Read also: 2015 മുതല്‍ മോദി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍, ചെലവായത് 517 കോടി