തിരുവനന്തപുരം: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നാളെ മുതൽ ഉച്ചക്ക് ശേഷം ഒപി ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം ഉയരുന്ന പശ്‌ചാത്തലത്തിൽ ചികിൽസയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നതിനാലാണ് പുതിയ തീരുമാനം. ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലുമാണ് ഉച്ചക്ക് ശേഷം ഒപി ഒഴിവാക്കാൻ തീരുമാനിച്ചത്.
സംസ്‌ഥാനത്ത് നിലവിൽ ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത് തിരുവനന്തപുരത്താണ്. കൂടാതെ ഡോക്‌ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ക്ഷാമം ഇവിടെ രൂക്ഷമായി തുടരുകയും ചെയ്യുന്നുണ്ട്. അതിനൊപ്പം 200ഓളം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്‌ഥിരീകരിക്കുകയും ചെയ്‌തു.
ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം കൂടിയ സാഹചര്യത്തിലാണ് ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സർക്കാർ ആശുപത്രികളിൽ ഉച്ചക്ക് ശേഷം ഒപി ഒഴിവാക്കാൻ തീരുമാനിച്ചത്.
Read also: അട്ടപ്പാടി ശിശുമരണം; കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം