ഹരിദ്വാര്‍: മുസ്‌ലിം സമുദായത്തിന് എതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി മയപ്പെടുത്തി പോലീസ്. ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമാക്കാൻ മുസ്‌ലിങ്ങള്‍ക്കെതിരെ പോരാടുകയും കൊല്ലുകയും ചെയ്യുമെന്ന് പ്രതിജ്‌ഞ ചെയ്യണമെന്ന് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ആഹ്വാനം നടത്തിയിരുന്നു. ഡിസംബര്‍ 17 മുതല്‍ 20വരെ ഹരിദ്വാറില്‍ നടന്ന ഒരു പരിപാടിലായിരുന്നു ആഹ്വാനം.
പരസ്യമായ കലാപാഹ്വാനം നടത്തിയിട്ടും നാല് ദിവസത്തിന് ശേഷമാണ് പോലീസ് നടപടി എടുക്കാന്‍ തന്നെ തയ്യാറായത്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തെങ്കിലും നിസാരമായ വകുപ്പുകളാണ് പ്രതികൾക്ക് എതിരെ ചുമത്തിയതെന്നാണ് വിവരം. കൊലപാതകമൊന്നും നടക്കാത്തതുകൊണ്ട് യുഎപിഎ ചുമത്താന്‍ പറ്റില്ലെന്നാണ് പോലീസ് പറയുന്നത്.
പരിപാടിയില്‍ വാളുകളും ത്രിശൂലങ്ങളും ഉപയോഗിച്ചിട്ടുണ്ട് എങ്കിലും എന്നാല്‍ അത് പരമ്പരാഗതമായ കാര്യങ്ങളാണെന്നും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആയുധങ്ങളൊന്നും വാങ്ങിയില്ലെന്നും ഒരു ആയുധ ഫാക്‌ടറിയും കണ്ടെത്തിയില്ലെന്നുമാണ് പോലീസ് പറയുന്നത്.
Read also: ഗോവയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; മുൻ എംഎൽഎ ഉൾപ്പടെ 5 പേർ തൃണമൂൽ വിട്ടു