ചങ്ങനാശ്ശേരി: വിശ്വാസ സംരക്ഷണത്തിനായി എടുത്ത നടപടികളെക്കുറിച്ച് യുഡിഎഫ് നൽകിയ വിശദീകരണം സ്വാഗതം ചെയ്‌ത് എൻഎസ്എസ്. ആചാര സംരക്ഷണത്തിനായി എന്തൊക്കെ ചെയ്‌തു എന്ന ചോദ്യത്തിനുള്ള യുഡിഎഫ് വിശദീകരമാണ് എൻഎസ്എസ് അംഗീകരിച്ചത്.
ആചാര സംരക്ഷണത്തിനായി പി വിൻസെന്റ് എംഎൽഎ രണ്ട് തവണ കേരള നിയമസഭയിൽ ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ലെന്നും, വിശ്വാസ സംരക്ഷണത്തിനായി എൻകെ പ്രേമചന്ദ്രൻ അവതരിപ്പിച്ച ബില്ലിന് പാർലമെന്റിൽ അവതരണാനുമതി ലഭിച്ചില്ലെന്നും ആണ് രമേശ് ചെന്നിത്തല വ്യക്‌തമാക്കിയത്.
വിശ്വാസ സംരക്ഷണത്തിനായി മുന്നണികൾ ഒന്നും ചെയ്‌തില്ലെന്ന എൻഎസ്എസ് വിമർശനത്തിന് മറുപടിയായാണ് ചെന്നിത്തല ഇക്കാര്യം വ്യക്‌തമാക്കിയത്. ഈ വിശദീകരണമാണ് എൻഎസ്എസ് അംഗീകരിച്ചതായി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ പറഞ്ഞത്.
Read Also: പിഎസ്‌സി വിവാദം; കേന്ദ്ര ഇടപെടൽ വേണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി