ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് ചികിൽസയിൽ കഴിയുന്നവരിൽ ഗുരുതര രോഗികളുടെ എണ്ണം വർധിക്കുന്നു. നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 4,906 പേർ ചികിൽസയിലുള്ളവരിൽ 674 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്‌ച 541 പുതിയ കോവിഡ് കേസുകളാണ് സൗദിയിൽ സ്‌ഥിരീകരിച്ചത്. 357 പേർ രോഗമുക്‌തിയും നേടി. ഇതോടെ രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,88,866 ആയി. ഇവരിൽ 3,77,304 പേർ രോഗമുക്‌തി നേടുകയും ചെയ്‌തു.
ചികിൽസയിൽ ഉണ്ടായിരുന്നവരിൽ 6 പേർ കൂടി മരിച്ചു. ഇതോടെ സൗദിയിലെ ആകെ കോവിഡ് മരണസംഖ്യ 6,656 ആയി. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. സൗദിയിൽ രോഗികൾ ഏറ്റവും കൂടുതൽ വർധിക്കുന്നത് റിയാദ് പ്രവിശ്യയിലാണ്. 217 കോവിഡ് കേസുകളാണ് ഇവിടെ പുതിയതായി സ്‌ഥിരീകരിച്ചത്.
റിയാദ് (217), കിഴക്കൻ പ്രവിശ്യ (108), മക്ക (86), അൽ ഖസീം (25), ഹാഇൽ (22), വടക്കൻ അതിർത്തി മേഖല (20), മദീന (18), അസീർ (16), തബൂക്ക് (11), ജീസാൻ (7), അൽജൗഫ് (6), നജ്‌റാൻ (3), അൽബാഹ (2) എന്നിങ്ങനെയാണ് സൗദിയിൽ പുതുതായി സ്‌ഥിരീകരിച്ച കോവിഡ് രോഗികളുടെ എണ്ണം.
Read also: ‘നിഴൽ’ ട്രെയിലറെത്തി; ചിത്രം ഏപ്രില്‍ 4ന് തിയേറ്ററുകളിലേക്ക്