ജാനകിക്കാട് കൂട്ടബലാൽസംഗം; ഒരു പ്രതി കൂടി അറസ്‌റ്റിലായി

By Syndicated , Malabar News
janakikkada-rape-case
Ajwa Travels

കോഴിക്കോട്: ജാനകിക്കാട് പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി. പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശി അമല്‍ ബാബു ആണ് അറസ്‌റ്റിലായത്. രണ്ടുവര്‍ഷം മുന്‍പാണ് ബന്ധുവാണ് അമല്‍ ബാബു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീടിനടുത്തുള്ള ബന്ധുവീട്ടിൽ വെച്ച് രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. തുടർന്നാണ് പെരുവണ്ണാമൂഴി പോലീസ് പുതിയ കേസ് കൂടി രജിസ്‌റ്റർ ചെയ്‌തത്‌. ഇതോടെ കേസുകളുടെ ആകെ എണ്ണം മൂന്നായി.

വിനോദയാത്രക്ക് എന്ന് പറഞ്ഞ് വിളിച്ചു വരുത്തി നാല് പേർ തന്നെ കൂട്ടബലാൽസംഗം ചെയ്‌തതായാണ് പെൺകുട്ടി ആദ്യം നൽകിയ പരാതി. ഈ മാസം മൂന്നിനാണ് ഈ സംഭവം ഉണ്ടായത്. പെൺകുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നാല് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്.

ഈ കേസിൽ പെൺകുട്ടിയുടെ മൊഴിയെടുക്കുമ്പോഴാണ് കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടായത്. കൂട്ട ബലാൽസംഗത്തിന് ശേഷവും പ്രതികൾ ജാനകിക്കാട്ടിൽ വെച്ച് ഈ മാസം 16ന് പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ രണ്ടാമതൊരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌ത പോലീസ് തൊട്ടിൽപ്പാലം സ്വദേശിയെ കൂടി കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു. ആദ്യത്തെ കേസിൽ അറസ്‌റ്റിലായ പ്രതി രാഹുൽ രണ്ടാമത്തെ കേസിലും പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷമാണ് ഒന്നര വർഷം മുൻപ് നടന്ന പീഡന വിവരവും പെൺകുട്ടി വെളിപ്പെടുത്തിയത്.

Read also: ഹിന്ദു വിരുദ്ധൻ; മുനവര്‍ ഫാറൂഖിയ്‌ക്ക് ബജ്‌രംഗ്‌ദള്‍ ഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE