കാസർഗോഡ് : 16.80 ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നുകളുമായി മംഗളുരുവിൽ മലയാളി യുവാവ് പിടിയിൽ. വടകര മുട്ടങ്കൽ വെസ്‌റ്റ് വിഎം ഹൗസിൽ മുഹമ്മദ് അജ്‌നാസ്(25) ആണ് അറസ്‌റ്റിലായത്. കേരളം, കർണാടക, ഗോവ തുടങ്ങിയ സംസ്‌ഥാനങ്ങളിലെ നിരവധി മേഖലകളിൽ ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്‌തിരുന്നതായി പോലീസ് വ്യക്‌തമാക്കി.
ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹരിറാം ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. 15 ഗ്രാമിലേറെ തൂക്കം വരുന്ന 840 സ്ട്രിപ് എൽഎസ്‌ഡിയാണ് പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തത്. ഇതിൽ ഒരു സ്ട്രിപിന് 2,000 മുതൽ 6,000 രൂപ വരെയാണ് വിപണിയിൽ ഈടാക്കുന്നത്.
പിടികൂടിയ ലഹരിമരുന്നിന് കുറഞ്ഞത് 16.80 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ വിപണിയിൽ ലഭിച്ചേക്കാമെന്നാണ് വിലയിരുത്തൽ. വിദ്യാഭ്യാസത്തിനായി മംഗളൂരുവിൽ എത്തിയ പ്രതി തുടർന്ന് ലഹരിമരുന്നുകളുടെ വ്യാപാരത്തിലേക്ക് തിരിയുകയായിരുന്നു എന്ന് പോലീസ് വ്യക്‌തമാക്കി.
Read also : ജമ്മു കശ്‌മീരിൽ ഭീകരാക്രമണം; 2 പോലീസുകാർക്ക് വീരമൃത്യു