ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഗ്രാമമുഖ്യനെ വെടിവച്ചു കൊലപ്പെടുത്തി ഭീകരർ. ബാരമുള്ളയിലെ പട്ടാന്‍ ഗ്രാമമുഖ്യന്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഭീകരർ വെടിയുതിർത്തതിന് പിന്നാലെ അഹമ്മദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസവും ഷോപിയാനിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. തുടർന്ന് 4 ഭീകരരെ സുരക്ഷാസേന വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്‌തിരുന്നു. ഷോപിയാനിലെ ജൈനപോര മേഖലയിലെ ബാഡിഗാമിലാണ് സംഭവം. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന അറിയിപ്പിനെ തുടർന്ന് നടത്തിയ പരിശോധനക്കിടയിൽ ഭീകരർ സുരക്ഷാസേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ജമ്മു കശ്‌മീരിൽ കഴിഞ്ഞ 10 ദിവസമായി ഭീകരർ സാധാരണക്കാർക്ക് നേരെ ആക്രമണം ശക്‌തമാക്കിയിരിക്കുകയാണ്.
Read also: രാജ്യത്ത് റെക്കോർഡ് എണ്ണം ഡോക്‌ടർമാർ അടുത്ത 10 വർഷത്തിൽ ഉണ്ടാകും; പ്രധാനമന്ത്രി