ന്യൂഡെൽഹി: കോവിഡ് കേസുകൾ അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഒരേസമയം 50 ശതമാനം ജീവനക്കാരെ പാടുള്ളുവെന്ന് ഉത്തരവ്. കോവിഡ് ജാഗ്രതയുടെ ഭാഗമായി പേഴ്‌സണൽ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ബാക്കിയുളളവർ വർക്ക് ഫ്രം ഹോം വ്യവസ്‌ഥയിൽ ജോലി ചെയ്യണം.
അതേസമയം, ഡെപ്യൂട്ടി സെക്രട്ടറിമാരും അതിന് മുകളിൽ ഉള്ളവരും നിർബന്ധമായും ഓഫീസുകളിൽ ഹാജരാകണം. ഭിന്നശേഷിക്കാരും ഗർഭിണികളും ഓഫീസിൽ ഹാജരാകേണ്ടെന്നും ഉത്തരവിൽ പറയുന്നു. ഏപ്രിൽ 30 വരെ ഈ വ്യവസ്‌ഥ തുടരാനാണ് നിർദേശം.
മൂന്ന് ഷിഫ്‌റ്റുകളിലായി ജോലി സമയത്തിനും ക്രമീകരണം വരുത്തിയിട്ടുണ്ട്. രാവിലെ 9 മുതൽ 5.30 വരെയും 9.30 മുതല്‍ 6 വരെയും 10 മണി മുതല്‍ 6.30 വരെയുമാണ് പുതുക്കിയ ഷിഫ്റ്റ്. കണ്ടെയ്ൻമെന്റ് സോണിൽ ഉള്ളവർ ഓഫീസിൽ വരരുത്. പൊതു ഇടങ്ങളിൽ കൂട്ടം കൂടി നിൽക്കരുത്. കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. യോഗങ്ങൾ വീഡിയോ കോൺഫറൻസ് വഴിയാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
Read also: ലോകായുക്‌ത ഉത്തരവ് റദ്ദാക്കൽ; കെടി ജലീലിന്റെ ഹരജിയിൽ ഇന്ന് വിധി