ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തില്‍ ട്രാക്‌ടര്‍ റാലി നടത്തിയ കർഷകർ ചെങ്കോട്ടയിൽ കയറി പ്രതിഷേധിച്ചതിനെ വിമർശിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനോട് ട്വീറ്റ് പിൻവലിക്കണമെന്ന് സോഷ്യൽ മീഡിയ. കർഷകർ മഞ്ഞ നിറത്തിലുള്ള കൊടി ചെങ്കോട്ടയിൽ ഉയർത്തിയത് ശരിയായില്ലെന്നും നിയവിരുദ്ധത അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് തരൂർ ട്വീറ്റ് ചെയ്‌തത്.
ഇതേത്തുടർന്ന് തരൂരിനെതിരെ വിമർശനം ശക്‌തമായി. കർഷകർ ത്രിവർണ പതാക മാറ്റിയിട്ടില്ല. കണ്ണ് തുറന്ന് കാര്യങ്ങൾ കാണണമെന്നും ക്രോപ്പ് ചെയ്‌ത് ഉണ്ടാക്കിയെടുത്ത വ്യാജ വാർത്തകളിൽ വീഴരുതെന്നുമാണ് ട്വിറ്റർ ഉപയോക്‌താക്കൾ തരൂരിനോട് ആവശ്യപ്പെട്ടത്. ഒരു പ്രതീകാത്‌മക പതാകയാണോ കർഷകരെ പൊലീസ് തല്ലിച്ചതക്കുന്ന ദൃശ്യങ്ങളേക്കാൾ നിങ്ങളെ വേദനിപ്പിച്ചതെന്നും തരൂരിന് നേരെ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
Most unfortunate. I have supported the farmers’ protests from the start but I cannot condone lawlessness. And on #RepublicDay no flag but the sacred tiranga should fly aloft the Red Fort. https://t.co/C7CjrVeDw7
— Shashi Tharoor (@ShashiTharoor) January 26, 2021
ചില കര്‍ഷകര്‍ നേരത്തെ നിശ്‌ചയിച്ചിരുന്ന വഴികളില്‍ നിന്നും മാറി റാലി നടത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും അക്രമം കര്‍ഷകപ്രതിഷേധത്തെ ദോഷകരമായി ബാധിക്കുമെന്നും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും അഭിപ്രായപ്പെട്ടിരുന്നു. അക്രമം ഒന്നിനും ഒരു പരിഹാരമല്ല. നഷ്‌ടങ്ങള്‍ രാജ്യമൊന്നാകെ അനുഭവിക്കേണ്ടിവരും. രാജ്യത്തിന് വേണ്ടിയെങ്കിലും കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
Read also: സംഘർഷ ഭൂമിയിൽ പൊലീസിന് ഭക്ഷണവും പൂക്കളും നൽകി കർഷകർ