തൃശൂര്‍: കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കാപ്പ നിയമ പ്രകാരമാണ് അറസ്‌റ്റ്. നിരവധി അക്രമ കേസുകളിലും കൊലപാതകങ്ങളിലും പ്രതിയായ വെളിയന്നൂര്‍ സ്വദേശി വിവേകിനെയാണ് തൃശൂര്‍ ഈസ്‌റ്റ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ജില്ലയില്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനായി ആരംഭിച്ച ഓപ്പറേഷന്‍ റേഞ്ചറിന്റെ ഭാഗമായുള്ള ആദ്യത്തെ കാപ്പ കേസാണിത്.
Read also: ഹത്രസ്; യോഗി സർക്കാരിന് വീഴ്‌ച സംഭവിച്ചിട്ടില്ല; പിന്തുണയുമായി അമിത് ഷാ
കൊലപാതകം, കൊലപാതശ്രമം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ വിവേക്. തൃശൂര്‍ സിറ്റി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍മാത്രം ഇയാള്‍ക്കെതിരെ പന്ത്രണ്ട് കേസുകളുണ്ട്. കഴിഞ്ഞ ജൂണില്‍ ശക്‌തന്‍ ബസ് സ്‌റ്റാന്‍ഡില്‍ വെച്ച് ഒരാളെ കുത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിവേക്. രണ്ടുമാസം മുമ്പാണ് വിവേക് പരോളില്‍ ഇറങ്ങിയത്. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷവും ഇയാള്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു.
ജില്ലയില്‍ കൊലപാതകങ്ങളും അക്രമസംഭവങ്ങളും തുടര്‍ക്കഥയായ സാഹചര്യത്തിലാണ്, തൃശൂര്‍ ഡിഐജി എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ റേഞ്ചര്‍ ആവിഷ്‌ക്കരിച്ചത്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്‌റ്റുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. തൃശൂരിന് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിലും ഓപ്പറേഷന്‍ റേഞ്ചര്‍ പ്രകാരമുള്ള പരിശോധന നടക്കുന്നുണ്ട്.
Read also: ട്രോഫി മുഖ്യം; കോവിഡ് പ്രതിസന്ധിയിലും പരേഡ് നടത്തി മോഹൻ ബഗാൻ; തെരുവിലിറങ്ങിയത് ആയിരങ്ങൾ