തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് മരണക്കണക്കുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വീണ്ടും ഉയർത്തി പ്രതിപക്ഷം. മരണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പുറത്തുവിട്ട കണക്കും ഇൻഫർമേഷൻ കേരള മിഷന്റെ കണക്കുകളും തമ്മിലുള്ള പൊരുത്തക്കേടുകൾ പുറത്തുവിട്ടാണ് പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ജൂലൈ 13ന് നൽകിയ വിവരാവകാശ നിയപ്രകാരമുള്ള ചോദ്യത്തിന് ജൂലൈ 23ന് ലഭിച്ച മറുപടി ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇൻഫർമേഷൻ കേരള മിഷൻ നൽകിയ മറുപടി പ്രകാരം സംസ്‌ഥാനത്ത് 2020 ജനുവരി മുതൽ കോവിഡ് ബാധിച്ച് മരിച്ചത് 23486 പേരാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇന്നലെ നൽകിയ വാർത്താക്കുറിപ്പിൽ 16170 പേരുടെ മരണം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ മാത്രം 7316ന്റെ കുറവുണ്ട്. നേരത്തേയും ഇതേ വിവാദവുമായി പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്. വിഷയത്തിൽ സർക്കാരിന്റെ മറുപടി എന്തായിരിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
Also Read: ഇന്ത്യ-ഖത്തർ വിമാന സർവീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ