തൃശൂർ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ മഴ നനഞ്ഞ സംഭവത്തിൽ യാത്രക്കാരന് നഷ്‌ടപരിഹാരം നൽകാൻ വിധി. പറപ്പൂർ തോളൂർ സ്വദേശി പുത്തൂർ വീട്ടിൽ സെബാസ്റ്റ്യൻ നടത്തിയ നിയമപോരാട്ടത്തിൽ 7 വർഷത്തിന് ശേഷമാണ് അനുകൂല വിധി. തകരാർ കാരണം വിൻഡോ ഷട്ടർ അടയാത്തതിനാലാണ് യാത്രക്കാരൻ മഴ നനഞ്ഞത്. ഇതിനെ തുടർന്ന് റെയിൽവേ ഇദ്ദേഹത്തിന് 8,000 രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഉപഭോക്‌തൃ തർക്ക പരിഹാര ഫോറം വിധിച്ചത്.
തൃശൂർ സെന്റ് തോമസ് കോളേജിൽ സൂപ്രണ്ടായി ജോലി ചെയ്യുന്ന സെബാസ്റ്റ്യൻ തിരുവനന്തപുരത്തേക്കുള്ള ഔദ്യോഗിക യാത്രക്കിടെ ജനശതാബ്‌ദി എക്‌സ്‌പ്രസിലാണ് സംഭവം.
തിരുവനന്തപുരത്തെ സ്‌റ്റേഷൻ മാസ്‌റ്റർക്ക് നൽകിയ പരാതിയിൽ തുടർ നടപടി ഇല്ലാത്തതിനാൽ ഉപഭോക്‌തൃ തർക്ക പരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. ഇനിയൊരു യാത്രക്കാരനും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് നിയമനടപടിക്ക് ഒരുങ്ങിയതെന്ന് സെബാസ്റ്റ്യൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Read also: കര്‍ഷകരുടെ ട്രാക്‌ടര്‍ റാലി ഇന്ന്