ലണ്ടന്‍: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഓക്‌സ്‌ഫോർഡ് സര്‍വകലാശാല നിര്‍ത്തിവെച്ചു. വാക്‌സിന്‍ കുത്തിവെച്ച വോളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചു. ഓക്‌സ്‌ഫോർഡ് സര്‍വകലാശാല ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്റെ പരീക്ഷണമാണ് നിര്‍ത്തി വെച്ചത്.
രോഗം വാക്‌സിന്റെ പാര്‍ശ്വഫലമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനേക അറിയിച്ചു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നും കമ്പനി പറഞ്ഞു. ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിട്യൂട്ട് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്‌സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു.
പരീക്ഷണത്തില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ വളരെ പ്രധാനമാണെന്നും കമ്പനി വിശദീകരിച്ചു. വാര്‍ത്ത പുറത്തു വന്നതോടെ അസ്ട്ര സെനേകയുടെ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തി.