പട്ടാമ്പി: പാലക്കാട് ഓങ്ങല്ലൂർ പഞ്ചായത്തിലെ പാമ്പാടി, കൊണ്ടുർക്കര പാടശേഖരങ്ങൾ ഒന്നാംവിള നെൽകൃഷിക്ക് ഒരുങ്ങി. 200ൽ അധികം ഏക്കർ സ്‌ഥലത്താണ് ഇത്തവണ നെൽകൃഷി നടത്തുന്നത്. മഴ വേണ്ടസമയത്ത് ലഭിച്ചില്ലെങ്കിലും ഈയിടെ കമ്മീഷൻ ചെയ്‌ത ചെങ്ങണാംകുന്ന് റെഗുലേറ്ററിൽ വെള്ളമുളളതും അത് പമ്പ് ചെയ്യാൻ പ്രള്ളിപ്രം ജലസേചന പദ്ധതിയുള്ളതും ഒന്നാംവിള കൃഷിയിറക്കാൻ കർഷകർക്ക് ധൈര്യം നൽകുന്നുണ്ട്.
കൃഷിഭവൻ മുഖേന സൗജന്യമായി ഉമവിത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഏറെ കർഷകരും പൊടിവിതക്ക് പകരം ഞാറ്റടി തയാറാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ടാംവിള കൊയ്‌ത്തുകഴിഞ്ഞശേഷം പാടംപൂട്ടി പല കർഷകരും ഡെയ്ഞ്ച വിതച്ചിരിക്കുകയാണ്.
ചിലർ പയറും വിതച്ചിട്ടുണ്ട്. ചില പാടങ്ങളിൽ ഉഴുന്നും ചെറുപയറും വിതച്ചിട്ടുണ്ട്. വേനൽമഴ ഇടക്ക് കിട്ടിയതിനാൽ ഇവ മുളച്ചുപൊന്തിയിട്ടുമുണ്ട്. ഇവയുടെ വിളവെടുപ്പും വേഗം കഴിയും. ചിലർ പാടത്ത് വേഗം വിളവെടുപ്പ് നടക്കുന്ന പച്ചക്കറികളും ഉണ്ടാക്കിയിട്ടുണ്ട്.
Read also: പോളിങ് ബൂത്തുകളിൽ വെബ് കാസ്‌റ്റിങ്; സുരക്ഷക്ക് കേന്ദ്ര സേന; കമ്മീഷന്റെ നടപടി