ഇസ്‌ലാമാബാദ്: അഫ്‌ഗാൻ അധിനിവേശ കാലത്ത് അമേരിക്കയുടെ കൂടെ നിന്നതില്‍ ഖേദിക്കുന്നുവെന്ന് പാകിസ്‌ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്‌ഥാന്റെ ഇന്നത്തെ അവസ്‌ഥക്ക് പിന്നിൽ പാകിസ്‌ഥാനാണെന്ന അമേരിക്കന്‍ പരാമര്‍ശത്തെ തുടർന്നാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം. റഷ്യ ടുഡേക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഇമ്രാന്‍ ഖാൻ ഇത്തരത്തിൽ പ്രതികരിച്ചത്.
“അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്കയുടെ കൂടെ നിന്നതിനും അമേരിക്കയുടെ അഫ്ഗാനിലെ പ്രവര്‍ത്തികളെ പിന്തുണച്ചതിനും പാകിസ്‌ഥാന് വലിയ വില കൊടുക്കേണ്ടി വന്നു. അമേരിക്കന്‍ സെനറ്റര്‍മാര്‍ നടത്തുന്ന ചില പരാമര്‍ശങ്ങള്‍ ഒരു പാകിസ്‌ഥാനി എന്ന നിലയില്‍ എന്നെ മുറിവേല്‍പ്പിക്കുന്നു. അഫ്ഗാനിലെ ഇപ്പോഴത്തെ അവസ്‌ഥക്ക് കാരണം പാകിസ്‌ഥാന്‍ ആണെന്ന് പറഞ്ഞ് ഞങ്ങളെ കുറ്റപ്പെടുത്തുന്നത് ഏറ്റവും വേദനയുളവാക്കുന്ന ഒരു കാര്യമാണ്”- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
അഫ്ഗാനിലെ അമേരിക്കന്‍ സേനയുടെ പരാജയത്തിനും പിൻമാറ്റത്തിനും കാരണം പാക്കിസ്‌ഥാൻ ആണെന്നാണ് ചില അമേരിക്കന്‍ സെനറ്റര്‍മാര്‍ പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് രൂക്ഷ പ്രതികരണവുമായി ഇമ്രാന്‍ ഖാന്‍ രംഗത്ത് എത്തിയത്. താലിബാന് പാകിസ്‌ഥാന്‍ പിന്തുണയുണ്ടെന്നും തലസ്‌ഥാനമായ കാബൂള്‍ കീഴടക്കിയതിന് ശേഷം താലിബാന്‍ അവിടെ നടത്തിയ ആക്രമണങ്ങള്‍ക്ക് പാകിസ്‌ഥാന്‍ ആയുധങ്ങള്‍ നല്‍കി സഹായിച്ചെന്നും ആരോപിച്ച് അഫ്ഗാനിലെ ജനങ്ങള്‍ തെരുവിൽ പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു.
Read also: അമരീന്ദർ പാർടി താൽപര്യം അനുസരിച്ച് പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നു; ഗെഹ്‌ലോട്ട്