അഹമ്മദാബാദ്: ഗുജറാത്തില്‍ 30 കിലോയോളം ഹാഷിഷുമായി എട്ട് പാകിസ്‌ഥാന്‍ പൗരൻമാര്‍ പിടിയില്‍. ഗുജറാത്ത് തീരത്തുനിന്നുമാണ് ഭീകരവിരുദ്ധ സേന ഇവരെ അറസ്‌റ്റ് ചെയ്‌തത്. ഇവരിൽ നിന്നും പിടികൂടിയ ലഹരി മരുന്നിന് 150 കോടി രൂപ വിലവരും.
പാകിസ്‌ഥാനില്‍ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള നൂഹ് എന്ന ബോട്ടാണ് ഗുജറാത്തിലെ കുച്ചിലുള്ള ജഖാവു തീരത്തെത്തിയത്. ഹാഷിഷ് ഗുജറാത്തിലെത്തിച്ച് റോഡ് മാര്‍ഗം പഞ്ചാബിലേക്ക് കൊണ്ടുപോകാൻ ആയിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്.
എന്നാൽ ഭീകരവിരദ്ധ സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കോസ്‌റ്റ് ഗാര്‍ഡിന്റെ കൂടി സഹായത്തോടെ ഇവരെ പിടികൂടുക ആയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
Read Also: കോവിഡ് വ്യാപനം; കേന്ദ്രത്തിന്റെ കീഴിലുള്ള സ്‌മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും