പാലക്കാട്: അനസിന്റെ കൊലപാതകത്തിൽ രണ്ട് പ്രതികളും അറസ്‌റ്റിൽ. മുഖ്യപ്രതി ഫിറോസിന്റെ സഹോദരനും പോലീസുകാരനുമായ റഫീക്കിനെ ഇന്നലെ രാത്രി പോലീസ് അറസ്‌റ്റ് ചെയ്‌തു. കേസിൽ റഫീഖിന്റെ പങ്ക് ചോദ്യം ചെയ്യലിലൂടെ ബോധ്യപ്പെട്ട ശേഷമാണ് പോലീസ് നീക്കം. വിക്ടോറിയ കോളജിന് മുന്നില്‍വെച്ച് അനസിനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍, പ്രതി ഫിറോസിന്റെ സഹോദരന്‍ റഫീക്കിനെയും വ്യക്‌തമായി കാണാം.
എന്നാല്‍ റഫീക്ക് ബൈക്കില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പേ ഫിറോസ് ബാറ്റ് കൊണ്ട് അനസിനെ തല്ലി വീഴ്ത്തുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് റഫീക്കിനെതിരെ ആദ്യഘട്ടത്തിൽ നടപടിക്ക് പോലീസ് സംശയിച്ചത്. എന്നാൽ ഫിറോസിനെ വിശദമായി ചോദ്യം ചെയ്‌തതിൽ നിന്ന് റഫീക്കിന്റെ പങ്ക് വ്യക്‌തമാകുകയും, പോലീസ് പ്രതിയെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.
തലക്കടിയേറ്റ് അനസ് ബോധരഹിതനായ ശേഷം ഇരുവരും ചേർന്നാണ് അനസിനെ ആശുപത്രിയിലെത്തിച്ചത്. അനസിന് ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് പരിക്കേറ്റെന്ന് ആശുപത്രി അധികൃതരോട് പറഞ്ഞതും റഫീഖ് ആയിരുന്നു. റഫീഖിനെ അന്വേഷണസംഘം ഇന്ന് സംഭവസ്‌ഥലത്തെത്തിച്ച് തെളിവെടുക്കും. ഇന്ന് തന്നെ പ്രതിയെ കോടതിയിലും ഹാജരാക്കും.
Read Also: ലണ്ടനിൽ പോളിയോ വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ച് ലോകാരോഗ്യ സംഘടന