പാലക്കാട്: വിലക്ക് ലംഘിച്ച് കുതിരയോട്ടം നടത്തിയ സംഭവത്തിൽ കമ്മിറ്റിക്കാർക്കും കുതിരയോട്ടക്കാർക്കും കാഴ്‌ചക്കാർക്കും എതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിറ്റൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ഉൽസവത്തോട് അനുബന്ധിച്ചാണ് കുതിരയോട്ടം നടത്തിയത്.
വിലക്ക് ലംഘിച്ചും, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചും ഇരുപതോളം കുതിരകളെ പങ്കെടുപ്പിച്ചാണ് കുതിരയോട്ടം സംഘടിപ്പിച്ചത്. ഇതിൽ ആയിരത്തോളം പേർ പങ്കെടുത്തിരുന്നു. സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്‌റ്റർ ചെയ്‌തു.
കമ്മിറ്റിക്കാർക്കെതിരെ കേസെടുത്തതിൽ 25 പ്രതികളിൽ, എട്ടുപേരെ അറസ്‌റ്റ് ചെയ്‌തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കുതിരയോട്ടക്കാരായ 55 പേർക്കെതിരെയും കാണികളായ 200 പേർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
National News: കർഷക സമരം; മോദിയും അമിത്ഷായും തെറ്റായ വഴിയിലെന്ന് മേഘാലയ ഗവര്‍ണര്‍