ഷില്ലോംഗ്: കർഷക സമരത്തിൽ കേന്ദ്രസര്‍ക്കാരിനെ വിമർശിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷക സമരത്തെയും കർഷകരെയും പരിഗണിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തെറ്റായ വഴിയാണ് തിരഞ്ഞെടുത്തതെന്ന് സത്യപാല്‍ മാലിക് പറഞ്ഞു.
കര്‍ഷകരെ അടിച്ചമര്‍ത്താനും ഭീഷണിപ്പെടുത്താനും കേന്ദ്രം ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സ്വതന്ത്ര എംഎല്‍എ സോംഭീര്‍ സാംഗ്വാന് അയച്ച കത്തിലാണ് ഗവർണർ ഇക്കാര്യം വെളിപ്പെടുത്തിയത്. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സോംഭീര്‍ ഹരിയാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.
കര്‍ഷക സമരത്തെ അവഗണിക്കരുതെന്നും വെറും കൈയോടെ കർഷകർ ഡെല്‍ഹിയില്‍ നിന്ന് മടങ്ങില്ലെന്നും സത്യപാല്‍ മാലിക് കൂട്ടിച്ചേർത്തു.
Read also: മദ്യത്തിന് പകരം സാനിറ്റൈസര്‍; ഏഴ് യുവാക്കൾക്ക് ദാരുണാന്ത്യം