മുംബൈ: മഹാരാഷ്‍ട്രയിൽ മദ്യത്തിനു പകരം ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ച ഏഴ് യുവാക്കൾ മരിച്ചു. യാവാത്‌മല്‍ ജില്ലയിലെ വാനിയിലാണ് സംഭവം. കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രദേശത്ത് മദ്യ വില്‍പന നിരോധിച്ചതിനെ തുടർന്നാണ് തൊഴിലാളികളായ യുവാക്കള്‍ സാനിറ്റൈസര്‍ വാങ്ങി കുടിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
മദ്യത്തിനു പകരം സാനിറ്റൈസര്‍ ഉപയോഗിച്ചാല്‍ ലഹരി ലഭിക്കുമെന്ന് യുവാക്കൾ തെറ്റിദ്ധരിച്ചിരുന്നു. തുടര്‍ന്ന് അഞ്ച് ലിറ്റര്‍ സാനിറ്റൈസര്‍ വാങ്ങി പാര്‍ട്ടി നടത്തുകയും സാനിറ്റൈസര്‍ കുടിച്ചതിനു പിന്നാലെ ഓരോരുത്തരായി ഛര്‍ദിക്കുകയും തളര്‍ന്നു വീഴുകയുമായിരുന്നു.
ഉടൻതന്നെ യുവാക്കളെ വാനി സര്‍ക്കാര്‍ റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശാരീരിക സ്‌ഥിതി വഷളാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്‌തു. വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും വാനി പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആന്ധ്രപ്രദേശിലും സമാന സംഭവം റിപ്പോർട് ചെയ്‌തിരുന്നു. ലോക്ഡൗണ്‍ നാളില്‍ മദ്യം ലഭിക്കാതായതിനെ തുടർന്ന് സാനിറ്റൈസര്‍ കുടിച്ച 10 പേരാണ് അന്ന് മരിച്ചത്.
Read also: കോവിഡ് പ്രതിരോധത്തിന് സേന സജ്ജമെന്ന് രാജ്നാഥ് സിംഗ്