പത്തനാപുരത്ത് സർജിക്കൽ സ്‌പിരിറ്റ്‌ കഴിച്ച് 2 മരണം; രണ്ട് പേരുടെ നില ഗുരുതരം

By Trainee Reporter, Malabar News
Representational image
Ajwa Travels

കൊല്ലം: പത്തനാപുരം പട്ടാഴിയിൽ സർജിക്കൽ സ്‌പിരിറ്റ്‌ കഴിച്ച് 2 പേർ മരിച്ചു. പത്തനാപുരം ചാലയംപുരത്തെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലെ സെക്യൂരിറ്റി ജീവനക്കാരൻ പ്രസാദ്, സുഹൃത്ത് മുരുകാനന്ദൻ എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തുക്കളായ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്.

സിഎഫ്എൽടിസിയിൽ നിന്നെടുത്ത സ്‌പിരിറ്റാണ് ഇവർ കഴിച്ചതെന്നാണ് സൂചന. പ്രസാദ് കൊണ്ടുവന്ന സർജിക്കൽ സ്‌പിരിറ്റ് ഇവർ 4 പേരും തിങ്കളാഴ്‌ച രാത്രിയാണ് കഴിച്ചതെന്നാണ് വിവരം. ഇന്നലെ ഉച്ചയോടെ അസ്വസ്‌ഥത തോന്നിയ പ്രസാദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. മുരുകാനന്ദൻ ഇന്ന് രാവിലെയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

Read also: അഴിമതി തുറന്നുകാട്ടി; ബിജെപി പ്രവർത്തകർ വീടുകയറി അക്രമിച്ചെന്ന് ആം ആദ്‌മി എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE