കൊല്ലം: പത്തനാപുരം പട്ടാഴിയിൽ സർജിക്കൽ സ്‌പിരിറ്റ് കഴിച്ച് 2 പേർ മരിച്ചു. പത്തനാപുരം ചാലയംപുരത്തെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലെ സെക്യൂരിറ്റി ജീവനക്കാരൻ പ്രസാദ്, സുഹൃത്ത് മുരുകാനന്ദൻ എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തുക്കളായ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്.
സിഎഫ്എൽടിസിയിൽ നിന്നെടുത്ത സ്‌പിരിറ്റാണ് ഇവർ കഴിച്ചതെന്നാണ് സൂചന. പ്രസാദ് കൊണ്ടുവന്ന സർജിക്കൽ സ്‌പിരിറ്റ് ഇവർ 4 പേരും തിങ്കളാഴ്‌ച രാത്രിയാണ് കഴിച്ചതെന്നാണ് വിവരം. ഇന്നലെ ഉച്ചയോടെ അസ്വസ്‌ഥത തോന്നിയ പ്രസാദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. മുരുകാനന്ദൻ ഇന്ന് രാവിലെയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
Read also: അഴിമതി തുറന്നുകാട്ടി; ബിജെപി പ്രവർത്തകർ വീടുകയറി അക്രമിച്ചെന്ന് ആം ആദ്‌മി എംപി