പാലാരിവട്ടം പാലം: മേല്‍നോട്ടം ഇ. ശ്രീധരന്‍ ഏറ്റെടുത്തേക്കും

By Trainee Reporter, Malabar News
kochi-metro
Ajwa Travels

തിരുവനന്തപുരം: പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണ മേല്‍നോട്ടം ഡി.എം.ആര്‍.സി ഉപദേഷ്‌ടാവ്‌ ഇ. ശ്രീധരന്‍ ഏറ്റെടുത്തേക്കും. മേല്‍പ്പാലം പുനര്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശ്രീധരനുമായി ചര്‍ച്ച നടത്തി. പാലം പൊളിച്ചു പണിയണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ശ്രീധരനെ സമീപിച്ചത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ആദ്യം ഇദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. കൊച്ചി മെട്രോ നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഡി.എം.ആര്‍.സി ജീവനക്കാര്‍ കൊച്ചിയില്‍ നിന്ന് മടങ്ങുകയാണ്. ഓഫീസുകള്‍ അടച്ചത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

പാലം പൊളിക്കല്‍, പുനര്‍നിര്‍മ്മാണ കരാര്‍ തുടങ്ങിയ നടപടിക്രമങ്ങളാണ് ഇനി ബാക്കിയുള്ളത്. പാലം പൊളിക്കാന്‍ 2 ആഴ്‌ച സമയം വേണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്. പൊളിച്ചു കഴിഞ്ഞാല്‍ പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി.

Read more: പാലാരിവട്ടം പാലം ഒന്‍പത് മാസത്തിനകം, മേല്‍നോട്ട ചുമതല ഇ. ശ്രീധരന്; ജി. സുധാകരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE