കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചു; മകൾക്ക് 10 ലക്ഷം നൽകി ആന്ധ്രാ സർക്കാർ

By News Desk, Malabar News
Ajwa Travels

വിജയവാഡ: കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്‌ടപ്പെട്ട പെൺകുട്ടിക്ക് ആന്ധ്രാ പ്രദേശ് സർക്കാരിന്റെ കൈത്താങ്ങ്. കൃഷ്‌ണ ജില്ലയിലെ കനുരു സ്വദേശിയായ പാവനി ലക്ഷ്‌മി പ്രിയങ്കയ്‌ക്കാണ് സർക്കാർ ധനസഹായം നൽകിയത്. സ്‌ഥിര നിക്ഷേപമായി 10 ലക്ഷം രൂപയാണ് ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്.

പ്രിയങ്കയുടെ മാതാവ് ഭാഗ്യലക്ഷ്‌മിയും പിതാവ് പി മോഹൻകുമാറും കോവിഡ് ബാധിച്ച് മരിക്കുകയായിരുന്നു. ബാങ്കിൽ നിക്ഷേപിച്ച തുകയുടെ അഞ്ചോ ആറോ ശതമാനം പലിശ പ്രിയങ്കയുടെ രക്ഷിതാവിന് കൈമാറും. കുട്ടിക്ക് 25 വയസാകുന്നത് വരെ ഇത് തുടരുമെന്ന് ജില്ലാ കളക്‌ടർ ഇംതിയാസ് അറിയിച്ചു.

ഇതേ ജില്ലയിലെ തന്നെ അഞ്ച് കുട്ടികൾ കൂടി കോവിഡ് മൂലം അനാഥരായിട്ടുണ്ട്. സമൂഹം ഇവരെ അകറ്റി നിർത്തുന്ന സാഹചര്യം ഉണ്ടായതോടെയാണ് കുട്ടികൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ഈ അഞ്ച് കുട്ടികൾക്കും 10 ലക്ഷം വീതം നൽകുമെന്ന് ആന്ധ്രാ സർക്കാർ അറിയിച്ചു.

Also Read: കോവിഡ് മൂന്നാം തരംഗം നേരിടാൻ യുപി തയ്യാർ; യോഗി ആദിത്യനാഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE