കൊച്ചി : വാളയാര്‍ പീഡനക്കേസില്‍ പോലീസിന്റെ തുടര്‍ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. കേസ് ഇത്രയധികം വഷളാകാന്‍ കാരണം പോലീസിന്റെ അന്വേഷണമാണെന്നും, അന്വേഷണം നടത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് ആവശ്യമെന്ന് അവര്‍ വ്യക്‌തമാക്കി.
വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഇന്ന് വിധി പുറത്തിറക്കിയിരുന്നു. പാലക്കാട് പോക്‌സോ കോടതിയാണ് കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ട് നേരത്തെ ഉത്തരവിറക്കിയത്. കോടതിയുടെ ഈ നടപടിയെയും, പോലീസ് അന്വേഷണത്തെയും ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു. കേസില്‍ കൃത്യമായി വിചാരണ നടത്തുന്നതില്‍ ജഡ്‌ജി പരാജയപ്പെട്ടെന്നും, പോക്‌സോ കോടതികളിലെ ജഡ്‌ജിമാര്‍ക്ക് കൃത്യമായ പരിശീലനം നല്‍കണമെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
വാളയാര്‍ കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പുനര്‍ അന്വേഷണം വേണമെന്ന് കേസിലെ സാക്ഷി അബ്ബാസ്, മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ എന്നിവര്‍ ഹൈക്കോടതിയില്‍ വ്യക്‌തമാക്കി. എന്നാല്‍ കേസില്‍ ഹൈക്കോടതി പുനര്‍വിചാരണക്ക് ഉത്തരവിട്ടു. കൂടാതെ കേസിന്റെ പുനര്‍ അന്വേഷണത്തിനായി വിചാരണകോടതിയെ സമീപിക്കാമെന്നും, അതിനായി പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്‌തമാക്കി.
Read also : നെയ്യാറ്റിൻകരയിലെ ഭൂമി വസന്തയുടേതെന്ന് തഹസിൽദാർ